Sunday, July 04, 2010

ഘന ശ്യാമ സന്ധ്യ.. മറയുമ്പോള്‍..

എഴുപതുകളിലും എണ്‍പതുകളിലും ഞങ്ങളുടെ ബാല്യ-കൗമാര-യൗവനങ്ങളെ സാന്ദ്രമാക്കിയ ഈണങ്ങള്‍.. ഘനശ്യാമസന്ധ്യാഹൃദയവും, ഓടക്കുഴല്‍ വിളിയും, പൂമുണ്ടും തോളത്തിട്ടും...

സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി, ആകാശവാണിയെ ഞങ്ങളുടെ ഹൃദയസ്വരമാക്കി മാറ്റി, മലയാളത്തിനു് സ്വന്തമായൊരു ലളിതസംഗീത ശാഖയുണ്ടാക്കിയ മാഹാനായ സംഗീതജ്ഞന്‍.. ഇല്ലാതാവുമ്പോള്‍ ആ മധുരഗാനങ്ങള്‍ പെയ്തിറങ്ങിയ ഞങ്ങളുടെ തലമുറയുടെ മനസ്സാണ് നിശ്ശബ്ദമാവുന്നത്.

യുവജനോത്സവവേദികളില്‍ ഞങ്ങള്‍ ഈ മനോഹരഗാനങ്ങളുടെ മികവില്‍ ആവോളം മുഴുകുകയായിരുന്നു...

ഞങ്ങളുടെ ഹൃദയങ്ങളെ സംഗീതത്തോടടുപ്പിച്ച മഹാഗായകാ... ഒരു തലമുറയുടെ നമോവാകം!

ഈ നെറികേടുകളുടെ ലോകത്തില്‍, അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ മാന്യതകാണിക്കാത്ത ഈ സമൂഹത്തില്‍ മധുരമായൊരു പ്രതികാരംപോലെ അങ്ങയുടെ മനോജ്ഞഗാനങ്ങള്‍ ഒരിക്കലും വിനാശമില്ലാതെ നിലകൊള്ളും...

ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ. എം. ജി. രാധാകൃഷ്ണന്, വേദനയയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...