Monday, March 23, 2015

സഹയാത്രികൻ

സ്വയം തീരുമാനിച്ച വഴികളിലൂടെ,
സ്വയം നടന്നുപൊയൊരു യാത്ര.
വീടിന്റെ പടി കടന്ന്,
പള്ളിയും പള്ളിക്കൂടവും കടന്ന്,
ജനപഥങ്ങളും നഗരത്തിന്റെ
തിരക്കുകളും കടന്ന്,
നടന്ന്, കിതച്ച്..
കോലാഹലങ്ങളുടെ അന്ത്യം
നിശ്ശബ്ദത തളംകെട്ടിയ
ഇടവഴിയിലൊന്നിലെത്തുമ്പോൾ..
പിന്നിലുയരുന്നതാരുടെ പാദപതനം!
തിരിഞ്ഞു നോക്കുമ്പോൾ കാണുന്നു,
പുഞ്ചിരിക്കുന്ന മുഖവുമായൊരാൾ!
“ആരു നീ?“ - എൻ ചോദ്യം
“ഞാൻ നിൻ സഹയാത്രികൻ“-
പുഞ്ചിരിയോടെ തുടരുന്നൂ-
“യാത്രാരംഭം മുതൽ നിന്നെപ്പിന്തുടരുന്നൂ,
അകന്നും അടുത്തും ഞാൻ!“

അമ്പരക്കുന്നു ഞാൻ നിൽക്കവേ
ചോല്ലുന്നൂ വീണ്ടൂമവൻ:
“ഇനി നിനക്കു വഴികാട്ടേണ്ടവൻ ഞാൻ!
വരികെയെന്നോടൊപ്പ, മെൻ വഴിയിലൂടെ”
ഒന്നുമുരിയാടാനാവാതവനോടൊപ്പം
ഇരുളുപരക്കുന്ന വഴിയിലേക്കു തിരിയുന്നു ഞാൻ!
ഇനി മടങ്ങാനാവാത്തൊരു യാത്ര-
യിവിടെ,യിപ്പോൾ തുടങ്ങുന്നു!

No comments: