Friday, March 13, 2015

തെരുവോരത്തൊരു മുരുകന്‍

തെരുവില്‍നിന്ന് തെരുവിലേക്കോടുന്നു
മുച്ചക്രശകടം, ഓട്ടോറിക്ഷ.
തെന്നിയുംതെറിച്ചും നഗരമാകെക്കറങ്ങുന്നൂ
മുച്ചക്രശകടം, ഓട്ടോറിക്ഷ.
എന്നാലൊരിക്കലും വഴിതെറ്റാതെ
ഓടുന്നുണ്ടോരോട്ടോറിക്ഷ!
ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്,
ദൈന്യതയില്‍നിന്നു് പുഞ്ചിരിയിലേക്ക്,
അനാഥത്വത്തില്‍നിന്ന് സനാഥത്വത്തിലേക്ക്!
തെരുവോരത്തുനിന്ന് അഭയത്തിലേക്ക്,
പുഴുവരിക്കും വൃണങ്ങളില്‍നിന്ന്
സാന്ത്വനത്തിന്റെ ആതുരാലയത്തിലേക്ക്,
പിഴച്ചവഴികളുടെ തമസ്സില്‍നിന്ന്
ചിറകിന്‍‌കീഴിലെ ഊഷ്മളതയിലേയ്ക്ക്...
ആ വണ്ടിയ്ക്കു സാരഥിയായവന്‍ മുരുകന്‍,
വേലായുധന്‍ മുരുകനല്ല,
സ്നേഹായുധന്‍ മുരുകന്‍..
തെരുവോരം മുരുകന്‍!

No comments: