Friday, March 13, 2015

കല്ലേന്‍ പൊക്കുടന്‍

ഭൂമിയുടെ ശ്വാസകോശങ്ങളില്‍
പ്രാണവായു നിറയ്ക്കാന്‍
ചെറുവഞ്ചിയിലൊരായിരം
ജീവമുകളങ്ങളുമായ്
തുഴഞ്ഞുപോകുന്നു..
ഞണ്ടിനും ഞവണിക്കും
പിന്നെയെല്ലാമീനുകള്‍ക്കും
പാര്‍പ്പിടം പണിയാനും
അവരുടെമക്കള്‍ക്കോടിക്കളിക്കാനും
തുഴഞ്ഞുനടക്കാനൊരിത്തിരിക്കളിമുറ്റവും -
തീര്‍ക്കാനിനിയും തുഴയുന്നു..
വിതയ്ക്കാതെ കൊയ്യുന്നോര്‍ക്കായ്
വിതച്ചിട്ടും കൊയ്യാത്തോന്‍,
മനംനിറയെ പച്ചപ്പുള്ളൊരാള്‍..
കണ്ടല്‍ പൊക്കുടന്‍!

No comments: